[#ഉത്രാളിക്കാവ് ] ➖➖➖➖➖➖➖➖ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. #ഐതിഹ്യം. കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉൽപ്പത്തിയായി പറഞ്ഞുകേൾക്കുന്ന കഥകൾക്കു സമാനമാണു് രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികൾ കേട്ടറിയുന്ന ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്നു് യഥാചാരവിധിക...
കുതിരാൻ തുരങ്ക പാത യാഥാർത്ഥ്യമായതോടെ വാഴാനി വനമേഖലയിലേക്ക് കടന്ന കാട്ടാന കൂട്ടങ്ങൾ മച്ചാട്, വടക്കാഞ്ചേരി വനം റേഞ്ചുകൾക്ക് കീഴിൽ വരുന്ന ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മിക്കപ്പോഴും രാത്രിയിലോ പുലർച്ചയോട് കൂടിയ സമയത്തോ ആണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്നത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മൂലം മേഖലയിൽ മറ്റു കൃഷികൾ ഒഴിവാക്കി കൂടുതൽ പേരും റബ്ബർ കൃഷിയാണ് അവലംബിച്ചു വരുന്നത് . എന്നാൽ കഴിഞ്ഞ ഒരു വർഷമായുള്ള കാട്ടാന ആക്രമണത്തെ തുടർന്ന് പല റബ്ബർ തോട്ടങ്ങളിലും ടാപ്പിംഗ് തൊഴിലാളികൾ പണി നിർത്തി പോവുകയാണെന്ന് കർഷകനും x സർവീസ് മേന്നു മായ ശ്രീ.തിരുമേനി ഇന്ന് തന്റെ ചേപ്പലക്കോടുള്ള പുരയിടത്തിലെ റമ്പർ തോട്ടത്തിൽ വെച്ച് പറഞ്ഞു. ആന പേടി മൂലം ടാപ്പിംഗ് തൊഴിലാളികളെ കിട്ടാത്തതിനാൽപകുതിയിലേറെ റബ്ബർ മരങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ക...
ട്രാക്ക് തെറ്റുന്ന മെട്രോ കലൂരിൽ നിന്നും ആലുവയിലേക്കു ബസ് ചാർജ് പതിനഞ്ചു രൂപ . കലൂരിൽ നിന്നും ആലുവയിലേക്കു മെട്രോക്ക് അമ്പത് രൂപയാണ് . ഇന്നലെ വൈകുന്നേരം ആലുവയിലേക്കു ബസ് കാത്തു നിൽക്കുന്നവർ ധാരാളം. അതും മെട്രോ സ്റ്റേഷന്റെ താഴെ. അതെ സമയം ഒഴിഞ്ഞ ബോഗികളുമായി മെട്രോ ഓടിക്കൊണ്ടിരിക്കുന്നു. ഒപ്പം യാത്ര ചെയ്ത ആലുവക്കാരനുമായി സംസാരിച്ചു. സർക്കാർ പൈസ കുറച്ചാൽ ആളുകൾ കൂടുതൽ മെട്രോ ഉപയോഗപ്പെടുത്തും. ഓരോ സ്റ്റേഷനിൽ നിർത്തിയപ്പോഴും ആളുകളുടെ എണ്ണം വളരെ കുറവ്. അതെ സമയം ബസുകൾ നിറഞ്ഞു പോകുന്നു. മറ്റോരു വലിയ കാര്യം ഇവിടെ ഊബർ ടാക്സികൾ വിരൽത്തുമ്പിൽ ബുക്ക് ചെയ്താൽ 5മിനിറ്റിനകം നമ്മൾ നിൽക്കുന്ന സ്ഥലത്തെത്തും മെട്രൊയേ വച്ചു നോക്കിയാൽ വളരേ തുച്ഛം (5പേർ ഒരു ഊബറിൽ പൊയാൽ 85രൂപാ അതേ സ്ഥലത്തേക്ക് മെട്രൊയിൽ പോയാൽ ഈ 5പെർക്കൂടെ 250രൂപയാകും) റോഡിലെ ഡ്രാഫിക് ബ്ളോക്ക് ഓർക്കുമ്പോൾ ആളുകൾ മെട്രൊ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കും പക്ഷേ ഈ ഭീമമായ ചാർജ് അവരെ പിന്തിരിപ്പിക്കും അധികാരികൾ കണ്ണ് തുറക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടും , വേണ്ടപ്പെട്ടവർ ഈ കാര്യം അധികാരികളെ ബോധ്യപ്പെടുത്തുമെന്നും പ്രത്യാശിച്ചു കൊണ്ട് സു...
Comments
Post a Comment