രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

കുതിരാൻ തുരങ്ക പാത യാഥാർത്ഥ്യമായതോടെ വാഴാനി വനമേഖലയിലേക്ക് കടന്ന കാട്ടാന കൂട്ടങ്ങൾ മച്ചാട്, വടക്കാഞ്ചേരി വനം റേഞ്ചുകൾക്ക് കീഴിൽ വരുന്ന ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

മിക്കപ്പോഴും രാത്രിയിലോ പുലർച്ചയോട് കൂടിയ സമയത്തോ ആണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്നത്.

കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മൂലം മേഖലയിൽ മറ്റു കൃഷികൾ ഒഴിവാക്കി കൂടുതൽ പേരും റബ്ബർ കൃഷിയാണ് അവലംബിച്ചു വരുന്നത് .

എന്നാൽ കഴിഞ്ഞ ഒരു വർഷമായുള്ള കാട്ടാന ആക്രമണത്തെ തുടർന്ന് പല റബ്ബർ തോട്ടങ്ങളിലും ടാപ്പിംഗ് തൊഴിലാളികൾ പണി നിർത്തി പോവുകയാണെന്ന് കർഷകനും x സർവീസ് മേന്നു മായ ശ്രീ.തിരുമേനി ഇന്ന് തന്റെ ചേപ്പലക്കോടുള്ള പുരയിടത്തിലെ റമ്പർ തോട്ടത്തിൽ വെച്ച് പറഞ്ഞു.

ആന പേടി മൂലം ടാപ്പിംഗ് തൊഴിലാളികളെ കിട്ടാത്തതിനാൽപകുതിയിലേറെ റബ്ബർ മരങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടാന ശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശ്രീ തിരുമേനിയുടെ റബർ തോട്ടത്തോട് ചേർന്ന് കിടക്കുന്ന ജയൻ ചേപ്പലക്കോടിന്റെ വാഴത്തോട്ടമാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത് .

ഒരു തെങ്ങും കാട്ടാനകൾ കുത്തി മറിച്ച് നശിപ്പിച്ചിരുന്നു.

ശ്രീ തിരുമേനിയുടെ വാക്കുകളിലേക്ക് .

Comments

Popular posts from this blog

99 ലെ വെള്ള പൊക്കം

ഉത്രാളിക്കാവ്